പിണറായിയില്‍ ഹൈടെക് വീവിംഗ് മില്ലിന് വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ശിലാസ്ഥാപനം നടത്തി. ഒന്നര ഏക്ര സ്ഥലത്ത് 20.32കോടി രൂപ ചെലവില്‍ പണിയുന്ന സ്ഥാപനത്തില്‍ 150 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. കേരള ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴില്‍ തുണി ഉല്‍പ്പാദിപ്പിക്കുന്ന ഏക സ്ഥാപനമാണിത്. ഊരാളുങ്കല്‍ ലേബര്‍ കോണഅട്രാക്ട് സോസൈറ്റിയാണ് കെട്ടിടം പണിയുന്നത്. 2010 ഡിസംബര്‍ 31ന് മുമ്പെ പണി പൂര്‍ത്തിയാക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നാരായണന്‍ അധ്യക്ഷണായിരുന്നു. കഴിഞ്ഞ മൂന്ന് ദശകത്തിനുളളില്‍ കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിക്ഷേപം ഉണ്ടായിരുന്നില്ല. ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് തുക നീക്കിവെക്കുക മാത്രമാണ് ചെയ്തിരുന്നത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി ട്രെയിനിംഗ് സെന്റര്‍ -ബാലഭവന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സെപ്തമ്പര്‍ 6ന് ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പികെ ശ്രീമതിടീച്ചര്‍ നിര്‍വഹിക്കും. പിണറായിയില്‍ ഉച്ചക്ക് 2ന് നടക്കുന്ന ചടങ്ങില്‍ പി. ജയരാജന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എം. പ്രകാശണ്‍ മാസ്റ്റര്‍ എം.എല്‍എ മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണണ്‍, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ലീല തുടങ്ങിയവര്‍ പങ്കെടുക്കും.
പിണറായി ട്രാക്കോകേബിള്‍ യൂണിറ്റിന്
തറക്കല്ലിട്ടു
സംസ്ഥാനത്ത് വികസനം കൈവരാന്‍ പുതിയ കാഴ്ചപ്പാട് അനിവാര്യമാണെന്ന്
വ്യവസായ വാണിജ്യവകുപ്പ് മന്ത്രി എളമരം കരീം പ്രസ്താവിച്ചു.
ട്രാക്കോകേബിള്‍ കമ്പനി ഹൗസ് വയറിംഗ് യൂണിറ്റിന് പിണറായി പടന്നക്കരയില്‍
ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം. കേരളത്തിന്
അനുയോജ്യമായ വികസന നയമാണ് വേണ്ടത്. ധാരാളം നിക്ഷേപങ്ങള്‍ വരണം.
ഉപയുക്തമായ രീതിയിലെങ്കില്‍ സ്വകാര്യ നിക്ഷേപകരേയും സ്വീകരിക്കാം. അടിസ്ഥാന
സൗകര്യം, വൈദ്യുതി തുടങ്ങിയവയില്‍ മുന്നേറ്റമുണ്ടാകണം.
വ്യവസായങ്ങള്‍ വരാന്‍ മികച്ച യാത്രാ സംവിധാനമുണ്ടാകണം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2009-10 വര്‍ഷത്തെ പ്രവര്‍ത്തി അവലേകനം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം മെയ് 01-1ാം തീയതി ബഹുമാനപ്പെട്ട കൂത്തുപറമ്പ് എം.എല്‍ .എ ശ്രീ പി ജയരാജന്‍ പിണറായിയില്‍ വെച്ച് നിര്‍വ്വഹിച്ചു.